ഫ്രാന്‍സീസ് പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ ഇതര നഗരങ്ങളിലുമായി മാര്‍ച്ച് 23 ശനിയാഴ്ച ജീവന്റെ സംരക്ഷണത്തിന് വേണ്ടി നടത്തിയ റാലിയില്‍ 20 ലക്ഷത്തില്‍ പരം ആളുകള്‍ പങ്കെടുത്തു. ഗര്‍ഭണികളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും അവകാശങ്ങള്‍ക്കും നിയമ സംരക്ഷണങ്ങള്‍ക്കും വേണ്ടിയാണ് റാലി സംഘടിപ്പിക്കപ്പെട്ടത്. അര്‍ജന്റീനയില്‍ 90% ത്തോളം ആളുകള്‍ കത്തോലിക്കരാണ്.