ച്ചിറയില്‍ നിന്നു കാണാതായ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപണം.
പ്രതി റോഷന്റെ ബന്ധുക്കള്‍ ആണ് രാജാസ്ഥാനി പെണ്‍കുട്ടിയുടെ പ്രയം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് വ്യജമാണെന്ന് ആരോപണം ഉന്നയിച്ചത്.
രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ ഒളിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം കാണിക്കുന്നത്. പെണ്‍കുട്ടിയുടെ സ്‌കൂള്‍ രേഖയില്‍ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കാം. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.

മാര്‍ച്ച് 18നാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്നത്. പത്തു ദിവസത്തിനകം പെണ്‍കുട്ടിയെയും പ്രതിയേയുംമുബൈയില്‍ നിന്ന് കേരളാ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെയാണ് ഇരുവരേയും കേരളത്തില്‍ എത്തിച്ചത്.